30 December 2019

ഗുരുദേവ വിചാരം

Gurudeva Vicharam

(Malayalam Edition) 

Kindle Edition

15 April 2019

ഉപ്പിലിട്ട വിഷുക്കണി

"ഹലോ, ഹാപ്പി വിഷു."
"വിഷു ആശംസകള്‍ " 
"എവിടാ നാട്ടിലാണോ?"
"അല്ല. ഇവിടെത്തന്നെ, മുംബയില്‍."
"വിഷുക്കണിയൊക്കെ ഒരുക്കിയോ?"
"ഓഫീസിലാരെങ്കിലും വിഷുക്കണി വെക്കുമോ?"
"ഓഫീസിലാ, വിഷുവായിട്ട്‌ ലീവെടുത്തില്ലേ?"
"ഇല്ല. പണ്ടും എടുക്കാറില്ലല്ലോ."
"വീട്ടില്‍ വിഷുക്കണിയൊന്നും ഒരുക്കിയില്ലേ?"
"ഇല്ല. ആ പരിപാടിയും പണ്ടേ ഇല്ലല്ലോ"
"അതൊക്കെ ചെയ്യണ്ടേ? നമ്മളൊക്കെ മലയാളികളല്ലേ? "
"അതിന് ഉരുളിയും, ചക്കയും, വെള്ളരിക്കയും ഒക്കെ എവിടെ കിട്ടാനാ? എന്തിന് ഒരു നിലവിളക്കുപോലും വീട്ടില്‍  ഇല്ല."
"നിലവിളക്കുപോലും ഇല്ലേ? എന്നും വിളക്ക് കൊളുത്താറുമില്ലേ?"
"ഇല്ലല്ലോ. അല്ലാ ഒരു സംശയം. നമ്മളൊക്കെ  എന്നും താമസിച്ചല്ലേ വീട്ടില്‍ എത്തുന്നത്?"
"അതിന് ഞാന്‍ രാവിലെ നിലവിളക്ക് കത്തിക്കുന്നുണ്ടല്ലോ?"
"രാവിലെ സന്ധ്യാദീപം തെളിക്കുന്ന രീതി ഞങ്ങളുടെ നാട്ടില്‍ ആരും ചെയ്തതായി കേട്ടറിവുപോലുമില്ല."
"പക്ഷെ വിഷുവായിട്ട്‌, വിഷുക്കണി പോലും വെച്ചില്ലെങ്കില്‍ പിന്നെയെങ്ങിനെ നമ്മുടെ കുട്ടികള്‍ ഇതൊക്കെ മനസ്സിലാക്കും?"
"അതിനല്ലേ പത്രവും, ടിവിയും, ഇന്‍റര്‍നെറ്റും ഒക്കെ? എല്ലാം ലൈവല്ലേ ഇപ്പോള്‍?"
"അവര്‍ നമ്മുടെ സംസ്കാരം അറിയണം. എന്നാലേ അവര്‍ക്ക് നാടിനോട് ഒരു അടുപ്പവും സ്നേഹവും ഒക്കെയുണ്ടാവൂ. "
"വീട്ടില്‍ കണി വെച്ചോ?"
"ചെറുതായിട്ട്"
"അതെന്താ ചെറുതായിട്ട് ?"
"ഞങ്ങള്‍ കിളവനും കിളവിയുമല്ലേ ഉള്ളൂ."
"മകനെവിടെയാ? പഠിപ്പൊക്കെ കഴിഞ്ഞില്ലേ? കല്യാണം കഴിഞ്ഞില്ലല്ലോ?"
"പഠിത്തം കഴിഞ്ഞു. കല്യാണം ആയില്ല. അവന്‍ കാനഡായില്‍ സെറ്റില്‍ ആയി"
"നിങ്ങള്‍ രണ്ടുപേര്‍ മാത്രം ഇവിടെ. അല്ലേ?"
"അടുത്തമാസം ഞങ്ങളും പോകുവാ അവന്‍റെ അടുത്തേയ്ക്ക്."
"നാട്ടിലെ വീടോ?"
"അതു വിറ്റിട്ടല്ലേ ഇവിടെ ഫ്ലാറ്റ് മേടിച്ചത്"
"ഇവിടത്തെ ഫ്ലാറ്റോ ?"
"അതു കഴിഞ്ഞ ആഴ്ച വിറ്റല്ലോ. ഇപ്പോള്‍ വാടകയ്ക്കാ താമസിക്കുന്നത്."
"ഇനിയൊരു തിരിച്ചുവരവില്ല അല്ലേ?"
"അവനവിടെ ഒറ്റയ്ക്കല്ലേ?"
"ഇനിയുള്ള ഓണവും വിഷുവും ഒക്കെ അവിടെയായിരിക്കും?"
"അവിടെ അതൊക്കെ ഭയങ്കര ആഘോഷമല്ലേ?"
"എന്നാലും നാടും, നാട്ടിലെ ഓണവും വിഷുവും..."
"നാട്ടിലൊന്നും ഇപ്പോള്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാ. കൊല്ലും, കൊലയും, പീഡനവും ..."
"അതെ അതെ എന്നാലും... ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?"
"വെക്കട്ടെ, പിന്നെ വിളിക്കാം ആരോ ബെല്ലടിച്ചു. ചെന്നു നോക്കട്ടെ."

06 March 2019

അങ്ങിനെ അതൊരു സംഭവമായി

രാവിലെ പല്ലുപോലും തേക്കാതെ കട്ടന്‍ മോന്തിക്കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാര്യയുടെ അശിരീരി.
"മാലതിക്ക് ആണ്‍കുട്ടി പിറന്നു. ഭാഗ്യ നക്ഷത്രമാ ചതയം."
"ചതയത്തിന് ചതച്ചുകുത്തി പെയ്യും. അല്ലാതെന്താ. " ഞാനും പ്രതികരിച്ചു.
"പോ മനുഷ്യാ, ചതയത്തിനാ ശ്രീനാരായണഗുരു ജനിച്ചത് ". ഭാര്യ മൊഴിഞ്ഞു
"അതിന് ഇന്ന് ചതയമാ?"
"പിന്നെ. ഇന്ന് ചതയം. ദാ കലണ്ടറില്‍ വന്നുനോക്ക് "
"ദൈവമേ, ഗുരുദേവന്‍റെ ജന്മദിനം ഞാന്‍ മറന്നുപോയോ?" അറിയാതെ പറഞ്ഞുപോയി .
മറ്റാരും ഏറ്റെടുക്കാനില്ലാതെ വന്നപ്പോള്‍ വിവരദോഷം ഭൂഷണമായി കൊണ്ടുനടക്കുന്ന എന്നെ (ഇതു വായിക്കുമ്പോള്‍ അതുമനസ്സിലാകും ) അവര്‍ സംഘടനയുടെ പ്രസിഡന്‍റാക്കി. പ്രസിഡന്‍റായത്തിനു ശേഷം ഒത്തുവന്ന ഈ സുവര്‍ണ്ണാവസരം  ഒരാഘോഷമാക്കി മാറ്റുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
 തിരുവായ്ക്ക് എതിര്‍വാ പറയാത്ത എന്‍റെ ശിങ്കിടികള്‍ എന്തിനും തയാറായി നില്‍ക്കുമ്പോള്‍ മറ്റൊന്നും പറയാതെ ഞാന്‍ വിളിച്ചുകൂവി,
"നമുക്കാഘോഷിക്കണം ".
കേട്ടപാതി കേള്‍ക്കാത്തപാതി എല്ലാവരും അമ്പലത്തില്‍ ഒത്തുകൂടി. കൊടിതോരണങ്ങള്‍ വലിച്ചുകെട്ടി.
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ കൊളംബികളിലൂടെ  ഗുരുദേവ കീര്‍ത്തനങ്ങള്‍, അരങ്ങിന് കൊഴുപ്പേറാന്‍.
പിന്നീടാഘോഷങ്ങള്‍ പൊടിപൊടിച്ചു. കൂട്ടത്തില്‍ എന്‍റെ ഒരു (അധിക) പ്രസംഗവും.
ഒരാളുപോലും ചോദിച്ചില്ല എന്താ വിശേഷം എന്ന്. എന്നിട്ടും എല്ലാവരും സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുത്തു.
എല്ലാം കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്‍പില്‍ ആടുതോമയെപ്പോലെ മുണ്ടും മടക്കിക്കുത്തി ഗമയില്‍ നില്‍ക്കുമ്പോള്‍ അതാവരുന്നു  ആ പഴയ അദ്ധ്യാപകന്‍.
"നീ വിദ്യാ സാഗറല്ലടാ, വിദ്യയുടെ പൊട്ടക്കിണാറാ" എന്നോതി പള്ളിക്കൂടത്തില്‍ വരുന്നതിന്‍റെ അര്‍ത്ഥശൂന്യത പണ്ടേ മനസ്സിലാക്കിത്തന്ന ആ മഹാനായ ഗുരുവിന്‍റെ മുന്‍പില്‍ ഒരു ജേതാവിനെപ്പോലെ ഞാന്‍ നിന്നു.
"എന്തായിരുന്നു ഇന്നു വിശേഷം?" ഗൗരവത്തോടെയുള്ള ആ ചോദ്യത്തിന് ഒട്ടും ഗൗരവം വിടാതെ ഞാന്‍ തിരിച്ചു ചോദിച്ചു,
"അതുപോലും അങ്ങേയ്ക്ക് അറിയില്ലേ? ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത?"
"ഇല്ല. എന്താ പ്രത്യേകത?"
"ഗുരുദേവന്‍ ജനിച്ചതെന്നാ?"
"ചതയത്തിന് "
"എന്നാല്‍ ഇന്ന് ചതയമാ" ഞാന്‍ അറിവിന്‍റെ ഭണ്ഡാരം തുറന്നു.
"ഗുരുദേവന്‍ ജനിച്ചത് ചിങ്ങമാസത്തിലെ ചതയത്തിനാ അല്ലാതെ മിഥുനമാസത്തിലെ ചതയത്തിനല്ല." ഗുരു ഒരിക്കല്‍ക്കൂടി എന്നെ പൊട്ടക്കിണറാക്കി.
 "അതെനിക്കറിയാം. ഇന്നുമുതല്‍ എല്ലാ ചതയവും ഞങ്ങള്‍ ആഘോഷിക്കും." ജാള്യത മറച്ചുവെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
മുന്‍പിന്‍ തിരിഞ്ഞുനോക്കാതെ പിന്നെ ഒരു നടത്താമായിരുന്നു, ഞാനും ഗുരുവും രണ്ടുവഴിക്ക്‌.
കാലം പലതും പിന്നെയും കടന്നുപോയി.
അന്നെന്‍റെ കൂടെ പരിപാടിയില്‍ പങ്കെടുത്ത പലരും പലവഴി പിരിഞ്ഞു. പോയവര്‍ ചെന്നെത്തിയ ഇടങ്ങളിലെല്ലാം എല്ലാമാസവും ചതയാഘോഷങ്ങളും തുടങ്ങി. ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഞാന്‍ മാത്രം ഇതില്‍നിന്നെല്ലാം വിട്ടുമാറി ഒരാഘോഷത്തിലും പങ്കെടുക്കാതെ കഴിയുന്നു. കുറ്റബോധം കൊണ്ടാണന്നു കരുതിക്കോ.

കുറിപ്പ്:
ഇതിന്‍റെ പേരില്‍ എന്നെ ആരെങ്കിലും കല്ലെറിഞ്ഞാല്‍, ആ കല്ലൊരു കുറിപ്പില്‍ പൊതിഞ്ഞ് തിരിച്ചെറിയും. ചാത്തന്മാരെ ഓടിക്കാന്‍ ഗുരുദേവന്‍ പണ്ടേ പറഞ്ഞുതന്ന മാര്‍ഗ്ഗമാണല്ലോ അത്. 

03 January 2019

As part of the 150th Birth Anniversary of Mahatma Gandhi, Bombay Sarvodaya Mandal, Mumbai is organizing Know Gandhi Quiz - Online Campaign starting from 30 January 2019 to 02 October 2019.
  • Winners will get An Autobiography or The Story Of My Experiments With Truth (Hard Bound) worth Rs. 300/-  
  • Play One-Day Quiz or Monthly Quiz
Highlights
  • Daily THREE QUESTIONS
  • All objective type.
  • Related to Mahatma Gandhi
  • No tricky questions
  • Answer everyday before 9.00 pm
  • Every month one new quiz
  • In between One-Day Quizzes also
  • Winners will be selected on a monthly basis
  • First ONE-DAY QUIZ on 30 JANUARY 2019
  • First MONTHLY QUIZ starts on 01 February 2019
  • Starting with TEN PRIZES every month
  • Number of prizes will increase.
  • More attractive prizes in coming months.
  • Winners will get books or related items.
  • Additional Surprise Gifts
  • Winners will be selected on a Daily/Monthly basis.
  • Top scorers of each month will be the winners.
  • The Registration has already started.
  • Anyone can join and Registration is FREE
  • NO REGISTRATION FEE... JOIN TODAY...

    Organized by BOMBAY SARVODAYA MANDAL, Mumbai
  • Website: http://quiz.mkgandhi.org
  • Poster for display: http://quiz.mkgandhi.org/poster.html
  • Download PDF poster:[ poster1 ] [poster2]
Participate in the quiz to understand Gandhiji and his greatness. 

Join Hands To Make India Better.